Vayalar Ramavarma Malayalam Kavithakal

Vayalar Ramavarma Malayalam Kavithakal:-Vayalar Ramavarma was an Indian poet and lyricist of Malayalam language. His famous poems are Sargasangeetham, Mulankaadu, Padamudrakal, Aayisha and Oru Judas janikkunnu. He had written around 1300 songs for 256 movies.

Vayalar Ramavarma Malayalam Kavithakal

Kalyana Sougandhikam Vayalar Ramavarma Kavithakal

മാനസ സരസ്സിന്‍‌റെ തീരത്തു നിന്നോ
ഗന്ധമാദന ഗിരിയുടെ താഴ്വര കാട്ടില്‍ നിന്നോ
കാലത്തിന്‍ തനൂജകള്‍, ഋതുകന്യകള്‍
വന്നു ലാളിച്ചു വളര്‍ത്തുന്ന പുഷ്പവാടിയില്‍ നിന്നോ
മാലമാലയായ് മലര്‍മലരായ് വിരിയുന്ന
മാനത്തെ ഗഹതാരാ സജ്ജയങ്ങളില്‍ നിന്നോ
തെന്നലിന്‍ ഹിമഗംഗാ തരംഗങ്ങളില്‍
ഒരു ധന്യ സൌരഭം ചുറ്റുമൊഴുകി പരക്കുന്നു.
ഞാന്‍ അതിലറിയാതെ എന്‍ മോഹത്തിന്‍
കടലാസ്സു തോണിയുമിറക്കികൊണ്ടിന്നലെ തുഴയുമ്പോള്‍
നാണിച്ച്, മുഖം കുനിച്ചരികത്തിരിക്കുമെന്‍ നായികയുടെ
മോഹമുഗ്ദമാം ശബ്ദ കേട്ടൂ

“പ്രപഞ്ചം നിറയുമീ ദിവ്യസരഭത്തിന്‍‌റെ
പ്രഭവനികുഞ്ജത്തില്‍ ചെന്നിറങ്ങണം നാഥന്‍
എവിടുന്നായാലും ആ പൂവിറുത്തെനിക്കിന്ന് തരണം
ശ്ലഥനീലവേണിയില്‍ വാരിചൂടാന്‍“

പഞ്ചഭൂതാത്മാവാകും ഈ ജീവപ്രപഞ്ചത്തെ
പുഞ്ചിരിച്ചെതിരേല്‍ക്കും പാര്‍വ്വണേന്ദുവെപോലെ
പഞ്ചപാണ്ഢവര്‍ ഞങ്ങളഞ്ചു പേരിലും
പ്രേമപഞ്ജരം തീര്‍ക്കും രാഗലോലയെ, പാഞ്ചാലിയെ
എടുത്തുവാരിപുണര്‍ന്നറിയിച്ചു ഞാന്‍
“തങ്കം, എനിക്ക് കയ്യെത്താത്ത പൂവില്ലീ പ്രപഞ്ചത്തില്‍”

ഉന്മത്തയുവത്വത്തിന്‍ ജൃഭിതാഹങ്കാരത്താല്‍
എന്‍ മനസ്സിന് പുത്തന്‍ കഞ്ചുകമണിഞ്ഞു ഞാന്‍
എതിര്‍പ്പിന്‍ വജ്രം വച്ചുകെട്ടിയ ഗദ കയ്യിലെടുത്തു നടന്നുഞാന്‍
എതിര്‍പ്പിന്‍ വജ്രം വച്ചുകെട്ടിയ ഗദ കയ്യിലെടുത്തു
നടന്നൂ ഞാന്‍ അജ്ഞാത പുഷ്പം തേടി
എതിര്‍പ്പിന്‍ വജ്രം വച്ചുകെട്ടിയ ഗദ കയ്യിലെടുത്തു
നടന്നൂ ഞാന്‍ അജ്ഞാത പുഷ്പം തേടി.

സിന്ധുഗംഗകള്‍ വാരി പൊത്തിയ പുളിനങ്ങള്‍
മന്ത്രമണ്ഡപ കുംഭഗോപുര കമാനങ്ങള്‍
സംഗ്രാമകുടീരങ്ങള്‍ ഗോകുലമുരളികാ-
സംഗീതലയ ലീലയമുനാ തരംഗംങ്ങള്‍
ഗോപികളുടെ വ്സ്ത്രമലക്കിവിരിക്കുന്ന
ഗോവര്‍ദ്ധനോബാന്ധങ്ങള്‍, വെണ്‍‌കുളികടവുകള്‍
ഋഷിമാര്‍, മന്ന്വന്തര രൂപശില്പങ്ങള്‍ തീര്‍ക്കാന്‍
പശമണ്ണെടുക്കുന്ന ഹിമവല്‍‌പ്രദേശങ്ങള്‍
ഇന്ന് ഭാരത പൌരന്‍ കൈവിലങ്ങെറിഞ്ഞ്
ഓടി വന്ന് പൊന്നണിയിക്കും ഗ്രാമങ്ങള്‍-
നഗരങ്ങള്‍ കണ്ടു ഞാന്‍
മുന്‍‌പില്‍ കണ്ടതത്രയും തകര്‍ത്തു ഞാന്‍
കല്യാണസൌഗന്ധികപൂവനത്തിനു പോകാന്‍.

ക്ഷണഭംഗുരമായ മോഹത്തിന്‍ പ്രതീകമായ്
മനസ്സില്‍, കൈയ്യും നീട്ടി ദ്രൌപതിയിരിക്കുന്നു.

ഞാന്‍ തകര്‍ത്തെറിയാത്ത മൂല്യങ്ങളില്ല, ചെന്നു
ഞാന്‍ തപസ്സിളക്കാത്ത പര്‍ണ്ണശാലകളില്ല
ഞാന്‍ തട്ടിയുടക്കാത്ത മണ്‍പ്രതിമകളില്ലാ
ഞാന്‍ തല്ലികൊഴിക്കാത്ത വാടാമല്ലികളില്ല
ഞാനടിവക്കും നേരം നടുങ്ങീ വിശ്വം, ഭീമസേനന്‍
എന്നെന്നെ ചൂണ്ടി മന്ത്രിച്ചൂ പുരുഷാരം
ഇത്തിരിയില്ലാത്തവര്‍ മനുഷ്യര്‍, എന്നെകണ്ട്
ഞെട്ടിപോയ് വായ്‌കൈപൊത്തിയെനിക്ക് വഴിതന്നു.

വായുവേഗത്തില്‍ കാലത്തിന്‍‌റെ വീഥിയിലൂടെ
പായുമെന്‍ എന്‍‌റെ മുന്നില്‍ വന്നു ശകുനം മുടക്കുവാന്‍
വായുവേഗത്തില്‍ കാലത്തിന്‍‌റെ വീഥിയിലൂടെ
പായുമെന്‍ എന്‍‌റെ മുന്നില്‍ വന്നു ശകുനം മുടക്കുവാന്‍
എന്‍‌റെ കാല്‍‌ചവിട്ടേറ്റു മരിക്കാന്‍ കിടക്കുന്ന തെണ്ടിയാര്
ഇവനൊരു മൃഗമോ മനുഷ്യനോ, എവറസ്റ്റാരോഹണക്കാരനോ
രാജ്യത്തിന്‍‌റെ അതിരാക്രമിക്കുന്ന ചീനനോ ചെകുത്താനോ
അല്ല ഒരു മുതുക്കനാം കുരങ്ങന്‍,
അല്ലൊരു മുതുക്കനാം കുരങ്ങന്‍
വഴിമാറുകില്ലെങ്കില്‍ ചവിട്ടിഞാനരക്കും ശവത്തിനെ

കുരങ്ങന്‍ പരിഹാസചിരിയും പൊഴിച്ചുകൊണ്ടിരുന്നു
മേലെമ്പാടും ചൊറിഞ്ഞ് പേനും‌കുത്തി
രണ്ടുനാലടി മാറി പോവുക,
എന്നെന്നോടാഗ്യം കൊണ്ടവനറിയിച്ചു
ഞാന്‍ കത്തിജ്ജ്വലിച്ചുപോയ്
വാക്കുകളസ്ത്രങ്ങളായേറ്റുമുട്ടുന്നു
കളിയാക്കുവാന്‍ കുരങ്ങന്മാര്‍ക്കെങ്ങനെ നാവുണ്ടായി

എന്‍‌റെ കയ്യിലെ ഗദകൊണ്ടു ഞാന്‍
ഒടുക്കമാ തെണ്ടിതന്‍ വാലിത്തിരി
തോണ്ടിമാറ്റുവാന്‍ നോക്കി
എല്ലുമൂപ്പുണ്ടാവണം, വാലനങ്ങുന്നില്ല
എന്‍‌റെ ഉള്ളിലെ അഭിമാനം
അല്പമൊന്നുലഞ്ഞുവോ
കളിയാക്കുന്നൂ കാട്ടില്‍ പച്ചിലകിളികളോ
കരളില്‍ കൊട്ടാരത്തിലിരിക്കും സൈരന്ധ്രിയോ
ശക്തികള്‍ സമസ്തവും സംഭരിച്ച്
ഒടുവിലാമര്‍ക്കട പുച്ഛാഗ്രത്തില്‍
ഗദ ഞാന്‍ കടത്തവേ
ശക്തികള്‍ സമസ്തവും സംഭരിച്ച്
ഒടുവിലാമര്‍ക്കട പുച്ഛാഗ്രത്തില്‍
ഗദ ഞാന്‍ കടത്തവേ
കുരങ്ങന്‍ ചിരിച്ചുകൊണ്ടെന്നോട് ചോദിക്കുന്നൂ
ഞെരിയുന്നത് വാലോ ഭീമന്‍‌റെ ഗദാഗ്രമോ
ശക്തമെന്‍ ഗദ ഞെരിഞ്ഞൊടിഞ്ഞൂ
കാട്ടില്‍ കണ്ട മര്‍ക്കടത്തിനു മുമ്പില്‍
തോറ്റു പിന്‍‌വാങ്ങീ ഭീമന്‍

കുരങ്ങന്‍ കൈകാല്‍ കുടഞ്ഞൊന്നെഴുന്നേറ്റു
കള്ളചിരിയും ചിരിച്ചെന്‍‌റെ തോളത്തു കൈയ്യിട്ടോതി

കാട്ടിലെ മരംചാടി കുരങ്ങല്ല ഞാന്‍
കാട്ടിലെ മരംചാടി കുരങ്ങല്ല ഞാന്‍
നിന്‍‌റെ ജ്യേഷ്ഠനാണ്
എന്നെ കണ്ടിട്ടറിഞ്ഞില്ലനുജന്‍ നീ
പൊയ്‌പോയ കാലത്തിന്‍‌റെ
നിത്യശാദ്ധ്വലഭാവശില്പത്തിന്‍ പ്രതീകം ഞാന്‍
സംസ്വാരത്വരൂപം ഞാന്‍
ആദിയില്‍ അമീഭതൊട്ടായിരം യുഗങ്ങളില്‍
ആയിരം പരിണാമഭിന്ന രൂപികളായ്
ഈപ്രപഞ്ചത്തിന്‍ വ്യാസത്തോളം
എന്‍ ആത്മാവിന്‍‌റെ ശില്പശാലയെ
വലുതാക്കിയ മനുഷ്യന്‍ ഞാന്‍
നിന്നിലെ വിചാരങ്ങള്‍, നിന്നിലെ വികാരങ്ങള്‍
നിന്നിലെ കിനാവുകള്‍ നിന്നിലെ സങ്കല്പങ്ങള്‍
ആത്മാവിന്‍ കൈകള്‍ കൊണ്ടൊന്നു ചികഞ്ഞാല്‍
അവയുടെ ആദ്യത്തെ വേരും വിത്തും
കാണുമെന്‍ ഹൃദയത്തില്‍

എന്നിലെ അനശ്വര ശക്തിയും ചൈതന്യവും
നിന്‍ അന്തര്‍നാളങ്ങളില്‍ ഒഴുകിചേര്‍ന്നില്ലെങ്കില്‍
ഈ യുഗത്തിന് നിന്നേകൊണ്ടൊന്നുമാവില്ലല്ലോ
നീ ഒരുവെറും തൊണ്ടായ് വീണടിഞ്ഞേക്കും മണ്ണില്‍
ബ്രഹ്മാണ്ഢ ബഹിരന്തര്‍ചലങ്ങളില്‍ നിന്നും
കര്‍മ്മചൈതന്യം നേടാന്‍ അല്ലെങ്കിലാവില്ലല്ല്ലോ
ഉള്ളിലെ മോഹത്തിനെ ലഹരിപിടിപ്പിച്ച
കല്യാണസൌഗന്ധികം എന്നിലേ കണ്ടെത്തൂ നീ
ഉള്ളിലെ മോഹത്തിനെ ലഹരിപിടിപ്പിച്ച
കല്യാണസൌഗന്ധികം എന്നിലേ കണ്ടെത്തൂ നീ
എന്‍ അന്തഃപുരവാതില്‍ തുറക്കൂ
എന്‍ അന്തഃപുരവാതില്‍ തുറക്കൂ നീയാ-
നിത്യസുന്ദര സുരഭില മല്ലികയെടുത്തോളൂ!

Oru Thulli Raktham Vayalar Ramavarma Kavithakal

അന്ന് ഞാനൊരു കുട്ടിയാണ്,
ചോരയുടെ നിറം കണ്ട് ഞാന്‍ ഞെട്ടിപ്പോയി,
ജീവിതത്തിലെ ആദ്യത്തെ ഞെട്ടല്‍!
ഉമ്മറവാതുക്കല്‍ നീന്തിയണഞ്ഞു ഞാന്‍, അമ്മയെ കാണാഞ്ഞൊരുന്നാള്‍…
ഉമ്മറവാതുക്കല്‍ നീന്തിയണഞ്ഞു ഞാന്‍, അമ്മയെ കാണാഞ്ഞൊരുന്നാള്‍…

ശോകവും കോപവും വാശിയും കൊണ്ടെന്റെ മൂകത മുന്നിവീര്‍പ്പിയ്ക്കേ
ശോകവും കോപവും വാശിയും കൊണ്ടെന്റെ മൂകത മുന്നിവീര്‍പ്പിയ്ക്കേ
അമ്മിഞ്ഞ പാല്‍പ്പത പറ്റാതെ ചുണ്ടുകള്‍ അമ്പേ വരണ്ടതു മൂലം
നാവാല്‍ നുണഞ്ഞു വിതുമ്പി ഞാന്‍ എന്‍ കവിള്‍ പൂവുകള്‍ വാടിക്കരിഞ്ഞു
എന്‍ കവിള്‍ പൂവുകള്‍ വാടിക്കരിഞ്ഞു…
മുറ്റത്തരളിതന്‍ ചോരമലരുകള്‍ തെറ്റിയുലയുന്നു കാറ്റില്‍
മുറ്റത്തരളിതന്‍ ചോരമലരുകള്‍ തെറ്റിയുലയുന്നു കാറ്റില്‍

ചെന്നവ ഓരോന്നിറുത്തെടുത്തങ്ങിനെ നിന്നു രസിയ്ക്കുവാന്‍ മോഹം
ചെന്നവ ഓരോന്നിറുത്തെടുത്തങ്ങിനെ നിന്നു രസിയ്ക്കുവാന്‍ മോഹം
എത്രയ്ക്കകലെയാണെങ്ങനെ നീന്തി ഞാന്‍ അത്രമേല്‍ ദൂരത്ത് ചെല്ലും
എത്രയ്ക്കകലെയാണെങ്ങനെ നീന്തി ഞാന്‍ അത്രമേല്‍ ദൂരത്ത് ചെല്ലും
അമ്മയെങ്ങോ പോയിരിയ്ക്കയാണെന്റെയീ വിമ്മിഷ്ടമാരുണ്ടറിയാന്‍…
അമ്മയെങ്ങോ പോയിരിയ്ക്കയാണെന്റെയീ വിമ്മിഷ്ടമാരുണ്ടറിയാന്‍…
കണ്ണു നിറഞ്ഞുപോയ്..
കണ്ണു നിറഞ്ഞു പോയ് അപ്പോഴും ചിന്തകള്‍ കുന്നു പിടിയ്ക്കുന്നു മുറ്റും
കണ്ണു നിറഞ്ഞു പോയ് അപ്പോഴും ചിന്തകള്‍ കുന്നു പിടിയ്ക്കുന്നു മുറ്റും
ഒട്ടകലത്തേയ്ക്ക് തെറ്റിത്തെറിച്ചു പോയ് ദൃഷ്ടികള്‍ രംഗങ്ങള്‍ മാറി
ഒട്ടകലത്തേയ്ക്ക് തെറ്റിത്തെറിച്ചു പോയ് ദൃഷ്ടികള്‍ രംഗങ്ങള്‍ മാറി
കായലിനയ്ക്കരെ പച്ച ഉടുപ്പിട്ട കാടുകള്‍ക്കെയും ദൂരെ…
കായലിനയ്ക്കരെ പച്ച ഉടുപ്പിട്ട കാടുകള്‍ക്കെയും ദൂരെ…
ചോരക്കടലല ചാര്‍ത്തുകള്‍ എന്‍ തല നൂറുവട്ടം നിന്നു ചുറ്റി
ചങ്കീനൊരാണി തറഞ്ഞു കരളൊരു പന്തമായ് കത്തി പടര്‍ന്നു
ചങ്കീനൊരാണി തറഞ്ഞു കരളൊരു പന്തമായ് കത്തി പടര്‍ന്നു
ഞെട്ടിമറിഞ്ഞു ഞാന്‍ ഞെട്ടിമറിഞ്ഞു ഞാന്‍ അമ്മയെടുത്തെന്നെ
കൊട്ടിയുറക്കി കിടത്തി
അപ്പോഴും പേടിച്ചു ഞെട്ടിയിരുന്നു ഞാന്‍ ഇപ്പോഴും അമ്മ ചിരിയ്ക്കും
അപ്പോഴും പേടിച്ചു ഞെട്ടിയിരുന്നു ഞാന്‍ ഇപ്പോഴും അമ്മ ചിരിയ്ക്കും
അന്തിചുകപ്പു കണ്ടിങ്ങനെ പേടിച്ചു വെമ്പുന്ന ഭീരുക്കളുണ്ടോ
അന്തിചുകപ്പു കണ്ടിങ്ങനെ പേടിച്ചു വെമ്പുന്ന ഭീരുക്കളുണ്ടോ
ഞാന്‍ കുറേകൂടി വളര്‍ന്നു. രക്തം എന്റെ അനുകമ്പയെ പിടിച്ചുലച്ചു, ഞാന്‍ കരഞ്ഞു…
ചന്തയില്‍ കൂടി നടക്കവെ പിന്നീടൊരന്തിയില്‍ ചോര ഞാന്‍ കണ്ടു
ചന്തയില്‍ കൂടി നടക്കവെ പിന്നീടൊരന്തിയില്‍ ചോരഞാന്‍ കണ്ടു
തെല്ലകലെത്തായ് കശാപ്പുകടയുടെ ഉള്ളില്‍
ഒഴിഞ്ഞൊരു കോണില്‍
കാച്ചി മിനുക്കിയ കത്തിയുമായ് ഒരു രാക്ഷസന്‍ ചീറിയണഞ്ഞു
കാച്ചി മിനുക്കിയ കത്തിയുമായ് ഒരു രാക്ഷസന്‍ ചീറിയണഞ്ഞു
കാലുകള്‍ കെട്ടിവരിഞ്ഞൊരു പൊന്നു പൂവലിപശുവുണ്ടവിടെ
കാലുകള്‍ കെട്ടിവരിഞ്ഞൊരു പൊന്നു പൂവലിപശുവുണ്ടവിടെ
കണ്ണീരൊലിപ്പിച്ചുറക്കെ കരഞ്ഞത് മണ്ണില്‍ കിടന്നു പിടയ്ക്കെ
ദീനയായ് പ്രാണന്നു കെഞ്ചുമാ ജന്തുവിന്‍ താണ കഴുത്തുയാള്‍ വെട്ടി
ഉച്ചത്തിലുഗ്രമായ് ഒന്നലറിപ്പിടഞ്ഞുൾക്കട വേദനയാലെ
ആ മധുരോദാര ശാന്ത മനോഹരമായ ശിരസ്സ് തെറിച്ചു
ചീറ്റി കുഴലില്‍നിന്നെപോല്‍ ചോര ചീറ്റി കുഴലില്‍നിന്നെപോല്‍ ചോര
ആ നാറ്റമെന്‍ മൂക്കിലിണ്ടിപ്പോള്‍ ഞെട്ടുകയല്ല ഞാന്‍ ചെയ്തതന്ന്
ഞെട്ടുകയല്ല ഞാന്‍ ചെയ്തതന്നെന്‍ കരള്‍ പൊട്ടിയിരിയ്ക്കണം താനെ
എന്റെ ഹൃദയത്തിലേയ്ക്ക് ഹൃദയത്തിന്റെ രക്തം തെറിച്ചുവീണു.
ഞരമ്പുകളെ പിടിച്ചുലച്ചുകൊണ്ട് ചിന്തകള്‍ തീപിടിപ്പിച്ചുകൊണ്ട് ആ ഒരു തുള്ളിരക്തം എന്നില്‍ ജീവിയ്ക്കുന്നു..
എന്നിലുള്‍ചേര്‍ത്തുതുണര്‍വുമാവേശവും പിന്നെയും ചോരഞാന്‍ കണ്ടു
എന്നിലുള്‍ചേര്‍ത്തുതുണര്‍വുമാവേശവും പിന്നെയും ചോരഞാന്‍ കണ്ടു
കോണിലൊഴിഞ്ഞൊരു കോണില്‍ ഞാനെന്‍ വീട്ടിലാണന്നൊരുച്ചയായ് നേരം
അട്ടഹസിയ്ക്കുന്നു തോക്കുകള്‍ ചുറ്റിലും ചുട്ട തീയുണ്ടകള്‍ തുപ്പി
ഗര്‍ജ്ജിയ്ക്കടുക്കുന്നു മര്‍ത്യന്റെ ജീവിത ദിഗ്ജയ വിപ്ലവ വീര്യം
ഗര്‍ജ്ജിയ്ക്കടുക്കുന്നു മര്‍ത്യന്റെ ജീവിത ദിഗ്ജയ വിപ്ലവ വീര്യം
തീക്കനല്‍ തുപ്പി കുരുച്ചു നാണംകെടും തോക്കിന്റെ മുമ്പിലേക്കോടി
ചീറ്റിവരും വെടിയുണ്ടകള്‍ മാര്‍ത്തട്ടീലേറ്റു ചിരിച്ചു മനുഷ്യന്‍
തീക്കനല്‍ തുപ്പി കുരുച്ചു നാണംകെടും തോക്കിന്റെ മുമ്പിലേക്കോടി
ചീറ്റിവരും വെടിയുണ്ടകള്‍ മാര്‍ത്തട്ടീലേറ്റു ചിരിച്ചു മനുഷ്യന്‍
വാതില്‍ തുറന്നു പുറത്തേയ്ക്കിറങ്ങി ഞാന്‍ കാതിലലച്ചിതാ ശബ്ദം
വിപ്ലവം ജീവിത വിപ്ലവം എന്നന്ത്യ വിപ്ലവാശംസ സഖാവേ
വിപ്ലവം ജീവിത വിപ്ലവം എന്നന്ത്യ വിപ്ലവാശംസ സഖാവേ…
ഒന്നു തിരിഞ്ഞു ഞാന്‍ എന്‍ മുന്നിലോടി ഒന്നു പിടച്ചിതാ ധീരന്‍
ഒന്നു തിരിഞ്ഞു ഞാന്‍ എന്‍ മുന്നിലോടി ഒന്നു പിടച്ചിതാ ധീരന്‍
ആ യുവാവിന്റെ കരളില്‍ നിന്നൂറുന്നിതാവി പറക്കുന്ന രക്തം
ആ യുവാവിന്റെ കരളില്‍ നിന്നൂറുന്നിതാവി പറക്കുന്ന രക്തം
കൈകളില്‍ മാറിലെ ചോരവടിച്ചയാള്‍ കണ്ണുതുറിച്ചെന്നെ നോക്കി
ഞെട്ടിയില്ലന്നു വിറച്ചതില്ലന്നു ഞാന്‍ കട്ടപിടിയ്ക്കുന്നു രക്തം!!
ഞെട്ടിയില്ലന്നു വിറച്ചതില്ലന്നു ഞാന്‍ കട്ടപിടിയ്ക്കുന്നു രക്തം!!
എന്‍ നെഞ്ചിലേയ്ക്ക് ഒരുതുള്ളിതെറിച്ച് വീണൊന്നു മിനുങ്ങിക്കുറുകി
എന്‍ നെഞ്ചിലേയ്ക്ക്… ഒരുതുള്ളിതെറിച്ച് വീണ്…
ഒന്നു മിനുങ്ങി കുറുകി
ഇന്നുമതിന്റെ ചൂടെന്നിലുണ്ട് ഉണ്ടാകുമെന്നും ഒരു തുള്ളി രക്തം
ഇന്നുമതിന്റെ ചൂടെന്നിലുണ്ട് ഉണ്ടാകുമെന്നും ഒരു തുള്ളി രക്തം…

Kaayalinakkare Vayalar Ramavarma Kavithakal

കായലിനക്കരെ പോകാനെനിയ്ക്കൊരു
കളിവള്ളമുണ്ടായിരുന്നു
പണ്ടൊരു കളിവള്ളമുണ്ടായിരുന്നു
ഒത്തിരി ദൂരം തുഴഞ്ഞു തരുവാനൊരു
മുത്തശ്ശിയുണ്ടായിരുന്നു
നല്ലൊരു മുത്തശ്ശിയുണ്ടായിരുന്നു
അന്തിയ്ക്ക് ഞങ്ങളാ കായലിനക്കരെ
അമ്പലമുറ്റത്ത് പോകും
കളിവള്ളം തുഴയും, കഥകൾ പറയും
കഥകളിപാട്ടുകൾ പാടും മുത്തശ്ശി
കളിവഞ്ചിപ്പാട്ടുകൾ പാടും
കർക്കിടക കാറ്റത്തൊരന്തിയ്ക്ക്
കായലിൽ മുത്തശ്ശി ഒറ്റയ്ക്ക് പോയി
പിറ്റേന്ന് നേരം ഇരുണ്ടു വെളുത്തു
മുത്തശ്ശിയമ്മയെ കണ്ടില്ല..
ഒത്തിരി നേരം കരഞ്ഞു പറഞ്ഞു ഞാൻ
മുത്തശ്ശിയമ്മേ പോകല്ലേ
അമ്പലക്കായലിൽ വള്ളം കിടന്നു
പമ്പിനടന്നു പങ്കായം..

Ente Danthagopurathilekku Oru Kshanakathu Vayalar Ramavarma Kavithakal

ഞാനെന്റെ വാത്മീകത്തിൽ
ഇത്തിരിനേരം ധ്യാനലീനനായിരുന്നത്
മൗനമായ് മാറാനല്ല
മൗനത്തെ മഹാശബ്ദമാക്കുവാൻ
നിശ്ചഞ്ചല ധ്യാനത്തെ
ചലനമായ് ശക്തിയായുണർത്തുവാൻ
അന്തരന്ദ്രിയ നാഭീ പത്മത്തിനുള്ളിൽ
പ്രാണസ്ഫന്ദങ്ങൾ സ്വരൂപിച്ച്
വിശ്വരൂപങ്ങൾ തീർക്കാൻ
അവയും ഞാനും തമ്മിലൊന്നാവാൻ
യുഗചക്രഭ്രമണ പഥങ്ങളിൽ
ഉഷസ്സായ് നൃത്തം വെയ്ക്കാൻ
ഞാനെന്റെ വാത്മീകത്തിൽ
ഇത്തിരിനേരം ധ്യാനലീനനായ് ഇരുന്നു പോയ്
മനസ്സിൻ സർഗ്ഗധ്യാനം
ഉടവാളുരുക്കി ഞാൻ വീണ തീർത്തത്
നാട്ടിലുറക്കു പാട്ടും പാടി സഞ്ചരിയ്ക്കുവാനല്ല
കാറ്റടിച്ചിളക്കുന്ന കാലത്തിൻ ധീരസ്വരം
മാറ്റത്തിൻ രാഗം താനം പല്ലവിയാക്കാനല്ലോ
മനുഷ്യ മസ്തിഷ്ക്കത്തോടല്ല,
മാംസത്തോടല്ല,
മനസ്സിനോടേ കാവ്യ ഹൃദയം സംസാരിയ്ക്കൂ
പടവാളിനേക്കാളും വീണയ്ക്കേ
വൈകാരിക പരിവർത്തനങ്ങളെ
മനസ്സിൽ തീർക്കാനാവൂ
നാലുകെട്ടുകൾക്കുള്ളിൽ
പൂർവ്വികരുടെ പടവാളിനു
പൂവർച്ചിച്ച പൂണൂലിനു പാരമ്പര്യം
അവയോടൊപ്പം വലിച്ചെറിഞ്ഞ്
മനുഷ്യന്റെ കവിയായ്
ദശാബ്ദങ്ങൾ പിന്നിട്ടു വരുന്നു ഞാൻ
ഉടഞ്ഞു കിടക്കുന്ന വിഗ്രഹങ്ങളെ
മണ്ണോടിഞ്ഞു തകരുന്ന
ഞാനെന്ന ഭാവങ്ങളെ
നഗ്നപാദനായ് പിന്നിട്ടെത്തി ഞാൻ
ആത്മാവിലെ ഭദ്രദീപത്തിൻ
പട്ടുനൂൽ തിരികെടുത്താതെ.
ഞാനെന്റെ വാത്മീകത്തിൽ
ഇത്തിരിനേരം ധ്യാനലീനനായിരുന്നപ്പോൾ
ശബ്ദമുണ്ടാക്കി നിങ്ങൾ
ദന്തഗോപുരമെന്നു പേരിട്ടു
രക്തത്തിന്റെ ഗന്ധമുള്ളൊരി
കൊച്ചു വാത്മീകത്തിനു നിങ്ങൾ
മൺകുടങ്ങളിൽ ഭൂതത്തന്മാരെ
അടയ്ക്കുന്ന മന്ത്രശക്തിയുമായ്
കാലത്തിൻ കടൽകരയ്ക്ക്
കല്ലെറിഞ്ഞുടയ്ക്കുവാൻ
വന്നു നിൽക്കുന്നു
ശൈലിവല്ലഭന്മാരാം നിങ്ങൾ
പൊയ്മുഖങ്ങളുമായ്.
എറിഞ്ഞാലുടയില്ല
മന്ത്രാസ്ത്രനിര വാരിചുരഞ്ഞാൽ മുറിയില്ല
ഈ മൺപുറ്റിൻ രോമം പോലും
അറിയില്ലെങ്കിൽ ചെന്നു ചോദിയ്ക്കൂ
മനസ്സിലെ മറവിയുറയ്ക്കിയ
മൗനത്തിനോടെന്നെ പറ്റി
അനുഭൂതികൾ വന്നു
വിരൽതൊട്ടുണർത്തുമ്പോൾ
അവയോടൻവേഷിയ്ക്കൂ കവിയാം എന്നെ പറ്റി
അകത്തെ ചിപ്പിയ്ക്കുള്ളിൽ
സ്വപ്നത്തിൻ മുത്തുണ്ടെങ്കിൽ
അതിനോടൻവേഷിച്ചാൽ അറിയാം എന്നെ പറ്റി
നാളെത്തെ പ്രഭാതത്തിൻ
സിന്ദൂരാരുണ ജ്വാലാനാളങ്ങൾ പറയും
ഈ തീയിന്റെ ഇതിഹാസം
വിരിയും വൈശാഖത്തിൻ
പത്മരാഗങ്ങൾ നാളെ പറയും
ഈ പൂവിന്റെ ഇതിഹാസം
ചോദിയ്ക്കാൻ, അറിയുവാൻ മടിയാണെങ്കിൽ
നിങ്ങളീ ദിനരാത്രങ്ങൾതൻ
വെളിച്ചങ്ങളിലൂടെ നഗ്നപാദരായ്
എന്റെ ദന്തഗോപുരത്തിലേയ്ക്കെത്തുക
വരവേൽക്കാൻ വാതിൽക്കലുണ്ടാകും ഞാൻ
ഞാനെന്റെ വാത്മീകത്തിൽ
ഇത്തിരിനേരം ധ്യാനലീനനായിരുന്നത്
മൗനമായ് മാറാനല്ല!

Vruksham Vayalar Ramavarma Kavithakal

മരമായിരുന്നു ഞാന്‍
പണ്ടൊരുമഹാനദി-
ക്കരയില്‍ നദിയുടെ
പേരു ഞാന്‍ മറന്നുപോയ്
നൈലോ യുഫ്രട്ടിസോ
യാങ്റ്റ്സിയോ യമുനയോ
നദികള്‍ക്കെന്നെക്കാളു-
മോര്‍മ്മ കാണണമവര്‍
കഴലിന്‍ ചിറകുള്ള സഞ്ചാരപ്രിയര്‍
നിലത്തെഴുതാന്‍ പഠിച്ചവര്‍
പറയാന്‍ പഠിച്ചവര്‍
ഒന്നുമാത്രമുണ്ടോര്‍മ
പണ്ടേതോ ജലാര്‍ദ്രമാം
മണ്ണിന്റ്റെ തരുനാഭി-
ചുഴിയില്‍ കിളിര്‍ത്തുഞാന്‍

കാലത്തിൻ വികസിയ്ക്കും
ചക്രവാളങ്ങൾ തേടി
ഗോളകോടികൾ പൊട്ടി-
ചിതറി പറക്കുമ്പോൾ
താരാകാന്ധര ക്ഷീരപദങ്ങൾ
സ്പെയ്സിൽ വാരി വാരി വർഷിയ്ക്കും
ജീവജ്വാലകൾ തേടി തേടി
എന്നിലായിരം കൈകൾ മുളച്ചു
നഭസ്സിന്റെ സ്വർണ്ണകുംഗങ്ങൾ
വാങ്ങിക്കുടിച്ചു ദാഹം തീർക്കാൻ
പച്ചിലകളാൽ എന്റെ
നഗ്നത മറച്ചു ഞാൻ
സ്വച്ഛശീതളമായ മണ്ണിൽ
ഞാൻ വേരോടിച്ചു
അസ്ഥികൾ പൂത്തു
മണ്ണിന്നടിയിൽ ഇണചേർന്ന്
നഗ്നരാം എൻ വേരുകൾ
പ്രസവിച്ചെഴുന്നേറ്റു..

മുലപ്പാൽ നൽകി
നീലപ്പൂന്തണൽ പുരകെട്ടി
വളർത്തി ഞാൻ കുഞ്ഞുങ്ങളെ
വംശം ഞാൻ നിലനിർത്തി
ഇടത്തും വലത്തും നിന്ന്
ഋതുകന്യകൾ താലം പിടിയ്ക്കും തേ-
രിൻ തിരക്കിട്ട യാത്രയിൽ പോലും
ഒരു കാൽക്ഷണം മുൻപിൽ നിൽക്കാതെ
ചിരിയ്ക്കാതെ, ഒരു പൂ മേടിയ്ക്കാതെ
പോവുകില്ല എന്നും കാലം
വനദേവതയുടെ പുഷ്പമേടയിൽ നിന്നോ
വസന്ത സരോജത്തിൻ പൊന്നിതൾ കൂട്ടിൽ നിന്നോ
പീലിപ്പൂം ചിറകുള്ള രണ്ടിളം കിളികൾ
എൻ തോളത്തു പറന്നിരുന്നൊരുന്നൾ എന്തോ പാടി
കാതോർത്തു നിന്നു ഞാനും പൂക്കളും
ആ പാട്ടിന്റെ ചേതോഹാരിയാം
ഗന്ധം ഞങ്ങളിൽ നിറയുമ്പോൾ
ഞാനറിയാതെ പൂക്കൾ തേൻ ചുരത്തിപ്പോയ്
എന്റെ താണചില്ലയിൽ കാറ്റിൽ
കിളികൾ ഊഞ്ഞാലാടി
എൻ ഇലക്കൈകൾ കിളിക്കൂടുകളായി
അന്തരിന്ദ്രിയങ്ങളിൽ മൗനസംഗീതം കുളിർ കോരി
ഉറക്കെ പാടാൻ തോന്നി
പാട്ടുകൾ എൻ ആത്മാവിന്നുള്ളിൻ
അറകൾക്കുള്ളിൽ കിനടന്നങ്ങനെ ശ്വാസംമുട്ടി..

അന്നൊരു ശരത്കാല പൗർണ്ണമി
ഒരുക്കിയ ചന്ദനപ്പുഴനീന്തിക്കടന്നു നടന്നൊരാൾ
സൗമ്യശാന്തനായ് എന്റെ അരികത്തെത്തി
സ്വർഗ്ഗസൗകുമാര്യങ്ങൾ കടഞ്ഞെടുത്ത ശില്പം പോലെ
ആയിരം മിഴിപ്പൂക്കൾകൊണ്ടുഞാൻ
ആ സൗന്ദര്യം ആസ്വദിയ്ക്കുമ്പോൾ
എന്നെ രോമാഞ്ചം പൊതിയുമ്പോൾ
മറ്റൊന്നുമോർമ്മിയ്ക്കാതെ നിൽക്കുമ്പോൾ
എൻ കൈയ്ക്കൊരു വെട്ടേറ്റു
മുറിഞ്ഞതു തെറിച്ചു വീണു മണ്ണിൽ
ഞെട്ടിപ്പോയ് അസഹ്യമാം നൊ-
മ്പരം കൊണ്ടെൻ നെഞ്ചുപ്പൊട്ടിപ്പോയ്
കണ്ണീർക്കണ്ണൊന്നടച്ചു തുറന്നു ഞാൻ
നിർദ്ദയം അവൻ എന്റെ ഒടിഞ്ഞ-
കയ്യും കൊണ്ട് നിൽക്കുന്നു
ഞെരിച്ചെനിയ്ക്കവനെ കൊല്ലാൻ തോന്നി

പിച്ചളപ്പിടിയുള്ള കത്തിയാൽ
അവനെന്റെ കൊച്ചു കൈതണ്ടിൻ
വിരൽ മൊട്ടുകൾ അരിയുന്നു
മുത്തുകെട്ടിയ മൃതുസ്മേരവുമായ്
എൻ എള്ളുചെത്തിയും മിനുക്കിയും
ചിരിച്ചു രസിയ്ക്കുന്നു
അപ്പോഴും പ്രാണൻ വിട്ടുപോകാതെ
പിടയുമെൻ അസ്ഥിയിൽ അവൻ
ചില നേർത്ത നാരുകൾ കെട്ടി
നീണ്ട കൈനഖം കൊണ്ട് തൊട്ടപ്പോൾ
എവിടെ നിന്നോ നിർഗ്ഗളിയ്ക്കുന്നു
നാദബ്രഹ്മത്തിൻ കർണ്ണാമൃതം
എന്റെ മൗനത്തിൻ നാദം
എന്റെ ദുഃഖത്തിൻ നാദം
എന്റെ സംത്രാസത്തിന്റെ
ഏകാന്ത തുടിത്താളം
അടഞ്ഞുകിടന്നൊരെൻ ആത്മാവിൻ
ഗർഭഗൃഹ നടകൾ തുറക്കുമാ
ദിവ്യമാം നിമിഷത്തിൽ
ഉറക്കെ പാടി ഞാനാവീണയിലൂടെ
കോരിത്തരിച്ചു നിന്നു ഭൂമി
നമ്രശീർഷയായ് മുന്നിൽ
മരത്തിൻ മരവിച്ച കോടരത്തിലും
പാട്ടിൻ ഉറവകണ്ടെത്തി-
യോരാഗാന കലാലോലൻ
ശ്രീ സ്വാതിതിരുന്നാളോ, ത്യാഗരാജനോ,
ശ്യാമശാസ്ത്രിയോ, ബിഥോവനോ,
കബീറോ, രവീന്ദ്രനോ..

Thadaka Enna Dravida Rajakumari Vayalar Ramavarma Kavithakal

വിന്ധ്യശൈലത്തിന്റെ താഴ്വരയിൽ
നിശാഗന്ധികള്‍ മൊട്ടിടും ഫാല്‍ഗുന സന്ധ്യയിൽ
വിന്ധ്യശൈലത്തിന്റെ താഴ്വരയിൽ
നിശാഗന്ധികള്‍ മൊട്ടിടും ഫാല്‍ഗുന സന്ധ്യയിൽ
പാര്‍വ്വതീപൂജക്കു് പൂനുള്ളുവാന്‍ വന്ന
ദ്രാവിഡരാജകുമാരി ഞാൻ താടക

താമരചോലകള്‍ക്കക്കരെ ഭാര്‍ഗ്ഗവരാമന്‍
തെളിച്ചിട്ട സഞ്ചാരവീഥിയിൽ
കണ്ടു ശ്രീരാമനെ,
താമരചോലകള്‍ക്കക്കരെ ഭാര്‍ഗ്ഗവരാമന്‍
തെളിച്ചിട്ട സഞ്ചാരവീഥിയിൽ
കണ്ടു ശ്രീരാമനെ, ഏതോ തപോധനന്‍
കൊണ്ടു നടക്കുന്ന കാമസ്വരൂപനെ.

സ്ത്രീഹൃദയത്തിനുന്‍മാദമുണര്‍ത്തുമാ മോഹന
ഗോപാംഗഭംഗി നുകര്‍ന്നവൾ, കണ്ണെടുക്കാതെ,
കണ്ണെടുക്കാതൊരഭൗമ രോമാഞ്ചമായി നിന്നാൾ
സലജ്ജം സകാമം സവിസ്മയം

രാജീവപുഷ്പശരങ്ങളേറ്റാദ്യമായ് രാമനിൽ
മോഹം തുടിച്ചുണര്‍ന്നീടവേ,
താടി തടവി ചിരിച്ചു ചൊല്ലീ മുനി
താടകയെന്ന നിശാചരിയാണവൾ

ആര്യഗോത്രത്തലവന്‍മാര്‍ അനുചരന്‍മാരുമായ്
ദക്ഷിണഭാരതഭൂമിയില്‍ സംഘങ്ങൾ
സംഘങ്ങളായ് വന്നു സംസ്കാരസംഹിതയാകെ
തിരുത്തിക്കുറിച്ചനാൾ, വാമനന്‍മാരായ്
വിരുന്നുവന്നീ ദാനഭൂമിയില്‍ യാഗപശുക്കളെ മേച്ചനാൾ
ദ്രാവിഢരാജാധിരാജകിരീടങ്ങള്‍ ഈ മണ്ണിലിട്ടു
ചവിട്ടി ഉടച്ചനാൾ,വിശ്വമാതൃത്വത്തെ വേദമഴുവിനാൽ
വെട്ടി പുരോഹിത പാദത്തില്‍ വെച്ചനാൾ…
ആദ്യമായ്, ആര്യവംശാധിപത്യത്തിനെയാട്ടിയകറ്റിയ
രാജകുമാരിയെ, താടകയെ, കണ്ടു്, കോപാരുണങ്ങളായ്
താടി വളര്‍ത്തും തപസ്വി തന്‍ കണ്ണുകൾ

ചിത്രശിലാതലങ്ങള്‍ക്കു് മീതെ മലര്‍മെത്ത വിരിക്കും സുരഭിയാം തെന്നലിൽ
ചിത്രശിലാതലങ്ങള്‍ക്കു് മീതെ മലര്‍മെത്ത വിരിക്കും സുരഭിയാം തെന്നലിൽ
ആ രാത്രി സ്വപ്നവും കണ്ടു് വനനദീതീരത്തു്
ശ്രീരാമചന്ദ്രനുറങ്ങവേ, കാട്ടിലൂടെ, ഒച്ചയുണ്ടാക്കാതെ,
അനങ്ങാതെ, ഓട്ടുവളകള്‍ കിലുങ്ങാതെ,
ഏകയായ്, ദാശരഥിതന്‍ അരികത്തു്
അനുരാഗദാഹപരവശയായ് വന്നു താടക
ഞാണ്‍ വടുവാര്‍ന്ന യുവാവിന്റെ കൈകളിൽ
തോള്‍ വരെയെത്തിക്കിടന്ന കാര്‍ക്കൂന്തലിൽ
ഹേമാംഗകങ്ങളിൽ, താടകതന്‍ തളിര്‍ത്താമരമൊട്ടിളം
കൈവിരൽ ഓടവെ
ഞാണ്‍ വടുവാര്‍ന്ന യുവാവിന്റെ കൈകളിൽ
തോള്‍ വരെയെത്തിക്കിടന്ന കാര്‍ക്കൂന്തലിൽ
ഹേമാംഗകങ്ങളിൽ, താടകതന്‍ തളിര്‍ത്താമരമൊട്ടിളം
കൈവിരൽ ഓടവെ

അജ്ഞാതം ഏതോ മധുരാനുഭൂതിയിൽ
അര്‍ദ്ധസുപ്താന്തര്‍വികാരമുണരവേ…
അജ്ഞാതം ഏതോ മധുരാനുഭൂതിയിൽ
അര്‍ദ്ധസുപ്താന്തര്‍വികാരമുണരവേ…
ആദ്യത്തെ മാദകചുംബനത്തില്‍ തന്നെ
പൂത്തുവിടര്‍ന്നുപോയ് രാമന്റെ കണ്ണുകൾ

മുത്തുകിലുങ്ങും സ്വരവുമായ് ചോദിച്ചു
മുഗ്ദാനുരാഗ വിവശയായ് താടക.

മുത്തുകിലുങ്ങും സ്വരവുമായ് ചോദിച്ചു
മുഗ്ദാനുരാഗ വിവശയായ് താടക.
ആര്യവംശത്തിന്നടിയറ വെയ്ക്കുമോ
സൂര്യവംശത്തിന്റെ സ്വര്‍ണ്ണസിംഹാസനം
ആര്യവംശതന്തിന്ന് അടിയറ വെയ്ക്കുമോ
സൂര്യവംശത്തിന്റെ സ്വര്‍ണ്ണസിംഹാസനം

ചുറ്റുമുറങ്ങിക്കിടന്ന മഹര്‍ഷിമാര്‍ ഞെട്ടിയുണര്‍ന്നു
നിശ്ശബ്ദയായ് പെണ്‍കൊടി.
യജ്ഞകുണ്ഠത്തിനരികില്‍ വിശ്വാമിത്ര ഗര്‍ജ്ജനം
കേട്ടു നടുങ്ങി വിന്ധ്യാടവി.
യജ്ഞകുണ്ഠത്തിനരികില്‍ വിശ്വാമിത്ര ഗര്‍ജ്ജനം കേട്ടൂ.
വില്ലുകുലയ്ക്കൂ, ശരം തൊടുക്കൂ, രാമാ, കൊല്ലൂ
നിശാചരി താടകയാണവൾ…

ആദ്യമായ് രാമന്റെ മന്‍മഥാസ്ത്രം മാല ചാര്‍ത്തിയ
രാജകുമാരിതന്‍ ഹൃത്തടം
മറ്റൊരസ്ത്രത്താല്‍ തകര്‍ന്നു പോയ്
സ്തബ്ധനായ് പുത്രീ വിയോഗവ്യഥയില്‍ വിന്ധ്യാചലം

Procrustes Vayalar Ramavarma Kavithakal

നില്‍ക്കുക രാജകുമാരാ നില്‍ക്കുക നില്‍ക്കുക രാജകുമാരാ,
നില്‍ക്കുക രാജകുമാരാ നില്‍ക്കുക നില്‍ക്കുക രാജകുമാരാ,

നിബിഡവനോദര നിര്‍ജ്ജന വീഥിയില്‍ നീശീഥ നിശ്ശബ്ദതയില്‍,
ശരം വലിച്ചു തൊടുത്തത് പോലാ ശബ്ദം മൂളി കാറ്റില്‍..
വിദൂര കാനന ഗുഹാ മുഖങ്ങളില്‍ അതിന്‍റെ മാറ്റൊലി കേട്ടൂ,
നില്‍ക്കുക രാജകുമാരാ നില്‍ക്കുക നില്‍ക്കുക രാജകുമാരാ,
കുതിച്ചു പായും കുതിരയെ വഴിയില്‍ കുറച്ചു നിമിഷം നിര്‍ത്തീ,
തിരിഞ്ഞു ചുറ്റും കണ്ണോടിച്ചു തിസ്യുസ്‌ രാജകുമാരന്‍…

അച്ഛന്‍ നല്‍കിയ പടവാളും മുത്തച്ഛന്‍ നല്‍കിയ കഞ്ചുകവും
ഏഥന്‍സിന്‍റെ അജയ്യമനോഹര രാജകിരീടവുമായി,
പുരാതന ഗ്രീസ്സാകെയുണര്‍ത്തിയ പൌരുഷമൊന്നു തുടിച്ചു,
തിരിഞ്ഞു ചുറ്റും കണ്ണോടിച്ചു തിസ്യുസ്‌ രാജകുമാരന്‍…
കണ്ണിനു ചുറ്റും കൊടും തമസ്സിന്‍ കനത്തചുമരുകള്‍ നിന്നു,
ചെവിക്കു ചുറ്റും ചീവീടുകളുടെ ചൂളം വിളികളുയര്‍ന്നു…
കുനുകുനെ മിന്നിക്കെടുന്ന മിന്നാമിനുങ്ങു തിരികളുമായി,
അലയും കാണാകാനന കന്യകളന്വേഷിക്കുവതാരെ…

ശിശിരിതകാന്താരന്തരപാദപ ശിഖരശതങ്ങളിലൂടെ
തടഞ്ഞുമുട്ടി തെന്നലലഞ്ഞു തലയ്ക്കു ലക്കില്ലാതെ,
ഒരാളനക്കവുമെങ്ങും കണ്ടീലിരുണ്ടകാനന ഭൂവില്‍,
വിദൂര വീഥിയില്‍ നിന്നുമുറക്കനെ വിളിച്ചതാരാണാവോ?
ശരം വലിച്ചു തൊടുത്തതുപോലാ ശബ്ദം വീണ്ടുമുയര്‍ന്നു
നില്‍ക്കുക യാത്രക്കാര നില്‍ക്കുക നില്‍ക്കുക യാത്രക്കാരാ…

പടവാളൂരിയെടുത്തു ചുഴറ്റിപ്പറഞ്ഞു രാജകുമാരന്‍,
ഒളിച്ചു നില്‍ക്കാതിവിടെക്കെത്തുക വിളിച്ചതാരായാലും…

വളര്‍ത്തിനീട്ടിയ ചെമ്പന്‍ ചിടയും വളഞ്ഞ കൊന്തംബല്ലും
വലിച്ചു ചുറ്റിയ കരടിത്തോലും വന്നൂ വലിയൊരു വേഷം,
കയ്യിലിരുന്ന നെരിപ്പോടൂതി, കനല്‍ വെളിച്ചം വീശീ,
ഇരുംബുകുന്തവുമേന്തി പൊട്ടിച്ചിരിച്ചു കാട്ടുമനുഷ്യന്‍…
വിദൂര കാനന ഗുഹാമുഖങ്ങളില്‍ അതിന്‍റെ മാറ്റൊലി കേട്ടു….

അന്വേഷിച്ചൂ രാജകുമാരന്‍ മന്ദസ്മേരത്തോടെ,
വനാന്തരത്തിലെ വിരുന്നുകാരാ മനസ്സിലായില്ലല്ലോ?

ഉറക്കെ വീണ്ടുമുറക്കെ പൊട്ടിച്ചിരിച്ചു കൊണ്ടവനോതീ,
പ്രോക്രൂസ്റ്റ്സ്സിനെ നീയറിയില്ലേ പറഞ്ഞു കേട്ടിട്ടില്ലേ…

പറഞ്ഞു പണ്ടേ കേട്ടിട്ടുണ്ടാ പരാക്രമത്തിന്‍ കഥകള്‍,
ഉള്‍ക്കിടിലത്തോടാളുകള്‍ പറയും പ്രോക്രൂസ്റ്റ്സ്സിന്‍ കഥകള്‍…..

അവനെക്കണ്ടാല്‍ വഴിയാത്രക്കാര്‍ അകന്നു പേടിച്ചോടും,
അനുനയവാക്കുകള്‍ ചൊല്ലിക്കൊണ്ടവന്‍ അവരുടെ പിറകേ കൂടും,
വീട്ടിലേക്കവനവരെ വിളിക്കും വിരുന്നു നല്‍കാനായി,
അവര്‍ക്ക് തേനും പഴവും നല്‍കാന്‍ അനുചരസംഖം നില്‍ക്കും…
അവന്‍റെ ഗുഹയിലെയിരുമ്പ് കട്ടിലില്‍ ആളുകള്‍ വീണുമയങ്ങും,
ഉറക്കമായാലവരുടെ മുതലുകളൊക്കെ കൊള്ളയടിക്കും…
ഉറങ്ങിയുണരുന്നവരെ കട്ടിലില്‍ വരിഞ്ഞു കൂട്ടികെട്ടും,
അവന്‍റെ കട്ടിലിനേക്കാള്‍ വലുതാണവരുടെ ഉടലുകളെങ്കില്‍,
അറിഞ്ഞു ദൂരെത്തള്ളും കത്തിക്കവരുടെ കയ്യും കാലും….
അവന്‍റെ കട്ടിലിനേക്കാള്‍ ചെറുതാണവരുടെ ഉടലുകളെങ്കില്‍,
അടിച്ചുനീട്ടും ചുറ്റികകൊണ്ടവനവരുടെ കയ്യും കാലും…

ഉള്‍ക്കിടിലത്തോടാളുകള്‍ പറയും പ്രോക്രൂസ്റ്റ്സ്സിന്‍ കഥകള്‍,
തിസ്യൂസിന്‍റെ മനസ്സില്‍ നിരന്നൂ, തിളച്ചുയര്‍ന്നൂ രക്തം…

ഖഡ്ഗമുയര്‍ന്നൂ മുസലമുയര്‍ന്നൂ, കാടൊരു അടര്‍ക്കളമായീ,
ഇരുംബിരുംബിലുരഞ്ഞൂ ചുറ്റിലും ഇടിമിന്നലുകളുയര്‍ന്നൂ,

അടിച്ചുവീഴ്ത്തീ പ്രോക്രൂസ്‌റ്റസ്സിനെയായുവ രാജകുമാരന്‍,
അവന്‍റെ ഗുഹയിലെയിരുമ്പ് കട്ടിലില്‍ അവനെ വരിഞ്ഞുമുറുക്കീ,
എല്ലുകളാല്‍ തലയോടുകളാല്‍ തലതല്ലിയ തറയുടെ നടുവില്‍,
അരിഞ്ഞെറിഞ്ഞൂ പ്രോക്രൂസ്റ്റ്സ്സിന്‍ ശിരസ്സുമുടലും താഴെ…..

യവനചരിത്രാതീത യുഗങ്ങളെയടിമുടിപുളകം ചാര്‍ത്തി,
തിസ്യൂസന്നുമുതല്‍ക്കൊരനശ്വര നക്ഷത്രക്കതിരായീ….
കയ്യിലോളിമ്പസ്സ് പര്‍വ്വതമേന്തിയ കന്നിനിലാത്തിരിയായീ,
ഹോമറിനാത്മ വിപഞ്ചികയിങ്കലൊരോമന ഗീതകമായീ,
അബ്ദശതങ്ങള്‍ കാലത്തിന്‍ രഥചക്രശതങ്ങളുരുണ്ടൂ,
പ്രോക്രൂസ്റ്റ്സ്സു പുനര്‍ജീവിച്ചു പരിണാമങ്ങളിലൂടെ….

അന്നേഥന്‍സിലെ ഗുഹയില്‍ വീണോരാവന്‍റെ അസ്ഥികള്‍ പൂത്തൂ,
അസ്ഥികള്‍ പൂത്തൂ ശവംനാറിപ്പൂ മൊട്ടുകള്‍ നീളെ വിരിഞ്ഞൂ,
ഓരോ പൂവിലുമോരോപൂവിലുമോരോ ശക്തി വിടര്‍ന്നൂ,
പ്രോക്രൂസ്റ്റ്സ്സുകളൊന്നല്ലനവധി പ്രോക്രൂസ്റ്റ്സ്സുകള്‍ വന്നൂ…

പ്രത്യയശാസ്ത്രശതങ്ങളുരുക്കീ പ്രകടപത്രിക നീട്ടി,
ഇരുണ്ടഗുഹകളിലിവിടെ ഒരായിരമിരുമ്പ് കട്ടില്കൂട്ടീ,
പ്രോക്രൂസ്റ്റ്സ്സുകള്‍, രാഷ്ട്രീയക്കാര്‍ നില്‍ക്കുകയാണീ നാട്ടില്‍….
പച്ചമനുഷ്യനെ വിളിച്ചിരുത്തീ പ്രശ്നശതങ്ങള്‍ നിരത്തീ,
പ്രത്യയശാസ്ത്രക്കട്ടിലില്‍ ഇട്ടവരട്ടഹസിപ്പൂ നാട്ടില്‍..

അവരുടെ കട്ടിലിനേക്കാള്‍ വലുതാണവന്‍റെ ആത്മാവെങ്കില്‍,
അരിഞ്ഞു ദൂരെത്തള്ളും കത്തിക്കവന്‍റെ കയ്യും കാലും..
അവരുടെ കട്ടിലിനേക്കാള്‍ ചെറുതാണവന്‍റെ ആത്മാവെങ്കില്‍,
വലിച്ചു നീട്ടും ചുറ്റികകൊണ്ടവരവന്‍റെ കയ്യും കാലും,
കക്ഷിതിരിഞ്ഞവര്‍ ഗുഹാമുഖങ്ങളില്‍ നില്‍ക്കുകയാണീ നാട്ടില്‍…..

ഉയിര്‍ത്തെഴുന്നേറ്റ്, ഉടവാളൂരീ, പ്രയത്നമുദ്രയുമായി,
തിരയും മാനവമനോരഥത്തില്‍ തിസ്യൂസെത്തുവതെന്നോ.

Raavanaputhri Vayalar Ramavarma Kavithakal

യുദ്ധം കഴിഞ്ഞു
കബന്ധങ്ങൾ ഉന്മാദനൃത്തം
ചവിട്ടി കുഴച്ചു രണാങ്കണം
രക്തമൊഴുകി തളംകെട്ടി നിന്ന മണ്മെത്തയിൽ
കാൽ തെറ്റി വീണു നിഴലുകൾ

ധൂമില സംഗ്രാമ രംഗങ്ങളിൽ
വിഷ ധൂളികൾ വീശും ശരപഞ്ചയങ്ങളിൽ
തെന്നൽ മരണം മണം പിടിയ്ക്കും പോലെ
തെന്നി നടന്നു പടകുടീരങ്ങളിൽ

ആ യുദ്ധ ഭൂവിൽ നിലം പതിച്ചു
രാമ സായകമേറ്റു തളർന്ന ലങ്കേശ്വരൻ
കൃഷ്ണമണികൾ മറിയും മിഴികളിൽ
ഉഷ്ണം പുകയും മനസ്സിൻ കയങ്ങളിൽ
മൃത്യു പതുക്കെ പതുക്കെ ജീവാണുക്കൾ
കൊത്തിവിഴുങ്ങും ശിരോമണ്ഡലങ്ങളിൽ
അപ്പോഴും രാവണന് ഉള്ളിൽ
ഒരന്തിമ സ്വപ്നമായ് നിന്നു മനോഞ്ജയാം മൈഥിലി

ഓർമ്മകൾക്കുള്ളിൽ മൺ ചിലമ്പും കെട്ടി
ഓടി നടക്കും പിന്നെയും മൈഥലി
പണ്ടു വനാന്ത വസന്ത നികുഞ്ജങ്ങൾ കണ്ടു നടന്ന മദാലസ യൗവ്വനം
അന്നാദ്യമെത്തിപിടിച്ചു കസക്കിയ മന്ദാരപുഷ്പത്തെ
ഓർത്തുപോയ് രാവണൻ

വേദവതിയെ മലർശരസായകം വേദനിപ്പിയ്ക്കാത്ത പൂജാ മലരിനെ
അന്നാക്രമിച്ചു തളച്ചിടാവാനാത്ത തൻ അഭിലാഷം മദകജം മാതിരി
അന്നവളുഗ്രപ്രതികാരവന്നിയായ് തൻ മുന്നിൽ നിന്ന് ജ്വലിച്ചടങ്ങീടവെ
അഗ്നിയെ സാക്ഷി നിർത്തി മുഴങ്ങിയോരശാപമോർത്തു നടുങ്ങീദശാനനൻ
രക്തഫണങ്ങൾ വിതർത്തുലുഞ്ഞാടുന്നു മൃത്യുവിൻ തേരിൽ ആക്രുദ്ധശാപോക്തികൾ

എന്നിലെ കന്യകാത്വത്തെ നശിപ്പിച്ച നരാധമാ
നീ മരിയ്ക്കും നിനക്കെന്നിൽ ജനിയ്ക്കും പെൺകിടാവിനാൽ
അന്നേ മനസ്സിൻ ചിറകിന് കൊണ്ടതാണ്
അമ്പുകൾ പോൽ മുനയുള്ള വാക്കുകൾ
മാറിൽ തുളഞ്ഞു തുളഞ്ഞു കേറും രഘുവീരന്റെ ബാണം വലിച്ചെടുത്തീടവേ
കണ്ണു നിറഞ്ഞു പോയ് രാവണന്
ആ കാട്ടുപെണ്ണീൽ പിറന്ന മകളാണ് മൈഥിലി
പെറ്റുവീണപ്പോഴെ തൻ മണികുഞ്ഞിനെ
പെട്ടിയിലാക്കിയൊഴുക്കീ ജലധിയിൽ
തന്റെ മനസ്സിൻ തിരകളിൽ പൊനങ്ങിയും തങ്ങിയും
ആ പൈതൽ എങ്ങോ മറഞ്ഞു പോയ്
പ്രാണഭയവും, പിതൃത്വവും ജീവിതവീണ വലിച്ചു പൊട്ടിച്ച നാൾ
എന്തൊരന്തർദാഹം എന്താത്മ വേദന
എന്തായിരുന്നു മനസ്സിലാ സംഭവം
നാദരൂപാത്മകൻ പിന്നീടൊരിയ്ക്കൽ
ആ നാരദൻ പുത്രിയെ പറ്റി പറഞ്ഞ നാൾ
തന്നുള്ളിൽ ഒന്നാമതുണ്ടായ മോഹമാണ്
ഒന്നു മകളെ ഒരു നോക്കു കാണുവാൻ
കണ്ടൊന്ന് മാപ്പു ചോദിയ്ക്കുവാൻ
ആ മണി ചുണ്ടിൽ ഒരച്ഛന്റെ മുത്തം കൊടുക്കുവാൻ

ചന്ദ്രിക ചന്ദനം കൊണ്ടു വന്നീടിലും
പൊന്നശോകങ്ങൾ വിരിഞ്ഞു വന്നീടിലും
ഇങ്കു ചോദിച്ചു മണിതൊട്ടിലിൽ കിടന്നിന്ദ്രജിത്തായിരം വട്ടം ചിരിക്കിലും
ശ്ലഷ്ണ ശിലാ മണി ഹർമ്മ്യത്തിൽ
മാദകസ്വപ്നമയ ഹംസ തൂലികാശയ്യയിൽ
മല്ലീശ്വരന്റെ പുതിയ പൂവമ്പുമായ്
മണ്ഡോദരി വന്നടുങ്ങിക്കിടക്കിലും

കണ്ണൊന്നടച്ചാൽ കരളിന്നകത്ത്
ഒരു പൊന്നിൻ ചിലമ്പും കിലുക്കും കുമാരിക
ഓമന തിങ്കൾ കിടാവു പോൽ തന്നുള്ളിലോടി
നടന്നു ചിരിയ്ക്കും കുമാരിക
ഓമനേ ഭീരുവാണച്ഛൻ
അല്ലെങ്കിൽ നിൻ പൂമെയ് സമുദ്രത്തിലിട്ടേച്ചു പോരുമോ
നീ മരിച്ചില്ല.. ജനകന്റെ പുത്രിയായ്
രാമന്റെ മാനസ സ്വപ്നമായ് വന്നു നീ
പുഷ്പവിമാനത്തിൽ നിന്നെയും കൊണ്ടച്ഛനിപ്പ-
ട്ടണത്തിലിറങ്ങിയ നാൾ മുതൽ
നിന്നശോകതണൽ വിരിപ്പിൽ കൊണ്ടു ചെന്നുനിറുത്തി കരിയിച്ച നാൾ മുതൽ
എന്തപവാദങ്ങൾ എന്തെന്തു നാശങ്ങൾ
എല്ലാം സഹിച്ചു മനശാന്തി നേടുവാൻ
യുദ്ധത്തിലിന്നലെ പോരും വഴിയ്ക്ക്
അച്ഛൻ പുത്രിയെ കണ്ടതാണന്ത്യ സന്ദർശനം
എല്ലാം പറഞ്ഞു.. മകളുടെ കാലുപിടിച്ചെല്ലാം പറഞ്ഞു മടങ്ങി തിരിയ്ക്കവേ
തൻ നെഞ്ചിൽ വീണ കുമാരിതൻ മായാത്ത കണ്ണീരുനുള്ളീൽ പിതൃത്വം തളിർത്തു പോയ്
വേദന ജീവനിൽ മൃത്യുവിൻ വാൾ വീണ വേദനകൊണ്ടു പുളഞ്ഞു പോയ് രാവണൻ
ചുറ്റും ചിറകടിച്ചാർക്കുകയാണ് ഇന്ദ്രജിത്തിൻ ശവം തിന്ന കാലൻ കഴുകുകൾ
ലങ്ക ശിരസ്സുമുയർത്തി ലോകാന്തര ഭംഗി നുകരും തൃകൂഡ ശൈലങ്ങളിൽ
പ്രേത പറമ്പിൽ കരിന്തിരി കത്തിച്ച മാതിരി നിന്നതിഷുസ്സ ശുക്ര താരകം
ദാശരഥിതൻ പടപ്പാളയങ്ങളിൽ വീശിയടിച്ചു ജയോന്മാദ ശംഖൊലി
മന്ത്ര പടഹ ധ്വനിമുഴങ്ങി മന്ത്രമണ്ടപം തന്നിലെഴുന്നുള്ളി രാഘവൻ മാരുതി ചോദിച്ചു
മൈഥിലിയെ കൊണ്ടു പോരുവാൻ വൈകി വിടതരൂ പോട്ടെ ഞാൻ
സീതയെ ശുദ്ധീകരിയ്ക്കുവാൻ കാട്ടുതീ ഊതി പിടിപ്പിച്ചു വാനര സേനകൾ

Sargasangeetham Vayalar Ramavarma Kavithakal

ആരണ്യാന്തര ഗഹ്വരോദര തപ-
സ്ഥാനങ്ങളിൽ‌, സൈന്ധവോ-
ദാരശ്യാമ മനോഭിരാമ പുളിനോപാന്തപ്രദേശങ്ങളിൽ
ആരന്തർമ്മുഖമിപ്രഞ്ചപരിണാ-
മോത്ഭിന്നസർഗ്ഗക്രിയാ-
സാരം തേടിയലഞ്ഞൂ പണ്ടവരിലെ-
ചൈതന്യമെൻ‌ ദർശനം

ആ മൺ‌മെത്തകളാറ്റുനോറ്റ മധുര-
സ്വപ്നങ്ങളിൽ‌, ജീവിത-
പ്രേമം പാടിയ സാമഗാനലഹരീ-
ഹർ‌ഷാഞ്ചിതാത്മാക്കളായ്,
ഹാ, മന്വന്തരഭാവശില്പികളെനി-
ക്കെന്നേക്കുമായ് തന്നതാ-
ണോമൽക്കാർത്തിക നെയ്‌വിളക്കെരിയുമീ-
യേകാന്തയാഗാശ്രമം‌.

നാദം‌ ശൂന്യതയിങ്കലാദ്യമമൃതം‌
വർഷിച്ച നാളിൽ‌, ഗതോ-
ന്മാദം‌ വിശ്വപദാർത്ഥശാലയൊരിട-
ത്തൊന്നായ് തുടിച്ചീടവേ
ആ ദാഹിച്ചു വിടർന്ന ജീവകലികാ-
ജാലങ്ങളിൽ, കാലമേ
നീ ദർശിച്ച രസാനുഭൂതി പകരൂ
മൽ‌ പാനപാത്രങ്ങളിൽ!

ഓരോ ജീവകണത്തിനുള്ളിലുമുണർ‌-
ന്നുദ്ദീപ്തമായ്, ധർമ്മ സംസ്-
കാരോപാസനശക്തിയായ്‌, ചിരതപ-
സ്സങ്കൽ‌പ്പസങ്കേതമായ്,
ഓരോ മാസ്മരലോകവുമുണ്ടതിലെനി-
ക്കെന്നന്തരാത്മാവിലെ-
ത്തേരോടിക്കണ,മെന്റെ കാവ്യകലയെ-
ക്കൊണ്ടാകുവോളം വരെ!
വാളല്ലെൻ സമരായുധം‌,ത്ധണത്ധണ-
ധ്വാനം മുഴക്കീടുവാ-
നാള,ല്ലെൻ കരവാളു വിറ്റൊരു മണി-
പ്പൊൻ വീണ വാങ്ങിച്ചു ഞാൻ!
താളം‌ രാഗലയശ്രുതിസ്വരമിവയ്-
ക്കല്ലാതെയൊന്നിന്നുമി-
ന്നോളക്കുത്തുകൾ തീർക്കുവാൻ കഴിയുകി-
ല്ലെൻ പ്രേമതീർത്ഥങ്ങളിൽ‌!

ഓണക്കോടി ഞൊറിഞ്ഞുടുത്തൂ കമുകിൻ
പൊൻപ്പൂക്കുലച്ചാർത്തുമായ്
പ്രാണപ്രേയസി, കാവ്യകന്യ, കവിള-
ത്തൊന്നുമ്മ വച്ചീടവേ..
വീണക്കമ്പികൾ മീട്ടി, മാനവമനോ-
രാജ്യങ്ങളിൽ ചെന്നൂ ഞാൻ;
നാണത്തിന്റെ കിളുന്നുകൾക്ക് നിറയേ –
പ്പാദസരം നൽകുവാൻ!
കാടത്തത്തെ മനസ്സിലിട്ട കവിയായ്
മാറ്റുന്ന വാല്മീകമു;
ണ്ടോടപ്പുലുക്കുഴലിന്റെ ഗീതയെഴുതി-
സ്സൂക്ഷിച്ച പൊന്നോലയും;
കോടക്കാർന്നിര കൊണ്ടുവന്ന മനുജാത്-
മാവിന്റെ കണ്ണീരുമായ്
മൂടൽമഞ്ഞിൽ മയങ്ങുമെന്നുമിവിടെ-
പ്പൂക്കും വനജ്യോത്സ്നകൾ‌!

ഞാനിജ്ജാലകവാതിലിൽ‌ ചെറുമുള-
ന്തണ്ടിൽ ഞൊറിഞ്ഞിട്ടതാ-
ണീ നീലത്തുകിൽ ശാരദേന്ദുകലയെ-
പ്പാവാട ചാർത്തിക്കുവാൻ
ഹാ, നിത്യം ചിറകിട്ടടിച്ചു ചിതറി-
ക്കീറിപ്പറപ്പിച്ചുവോ
ഞാനിസ്സർഗ്ഗതപസ്സമാധിയിലിരി-
ക്കുമ്പോൾ‌ കൊടുങ്കാറ്റുകൾ‌?
കോടക്കാറ്റിലഴിഞ്ഞുലഞ്ഞ ചിടയും
ചിക്കിക്കിടന്നീടുമാ-
ക്കാടങ്ങിങു ചവച്ചെറിഞ്ഞ തളിരും പൂവും പിടഞ്ഞീടവേ
നാടന്ത:പ്രഹരങ്ങളേറ്റു കിടിലം-
കൊൾകേ, മുലപ്പാലുമായ്
പാടം‌ നീന്തി വരുന്ന പൌർണ്ണമി, നിന-
ക്കാവട്ടെ ഗീതാഞ്ജലി.

Ashwamedham Vayalar Ramavarma Kavithakal

ആരൊരാളെൻ കുതിരയെ കെട്ടുവാൻ
ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ ?

ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ‌‌-
മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ!

വിശ്വസംസ്കാരവേദിയിൽ പുത്തനാ-
മശ്വമേധം നടത്തുകയാണു ഞാൻ!

നിങ്ങൾ കണ്ടോ ശിരസ്സുയർത്തിപ്പയു-
മെൻ കുതിരയെ, ചെമ്പൻ കുതിരയെ?

എന്തൊരുന്മേഷമാണതിൻ കൺകളിൽ
എന്തൊരുത്സാഹമാണതിൻ കാൽകളിൽ!

കോടികോടി പുരുഷാന്തരങ്ങളിൽ-
ക്കൂടി നേടിയതാണതിൻ ശക്തികൾ.

വെട്ടി വെട്ടി പ്രക്രുതിയെ മല്ലിട്ടു-
വെറ്റി നേടിയതാണതിൻ സിദ്ധികൾ!

മന്ത്രമായൂരപിഞ്ചികാചാലന-
തന്ത്രമല്ലതിൻ സംസ്കാരമണ്ഡലം!

കോടികോടി ശതാബ്ദങ്ങൾ മുമ്പൊരു
കാടിനുള്ളിൽ വച്ചെൻ പ്രപിതാമഹർ

കണ്ടതാണീക്കുതിരയെ;ക്കാട്ടുപുൽ-
ത്തണ്ടുനൽകി വളർത്തി മുത്തശ്ശിമാർ;

കാട്ടുചൊലകൾ പാടിയപാട്ടുക-
ളേറ്റുപാടിപ്പഠിച്ച മുത്തശ്ശിമാർ;

ഇന്നലത്തെ ചരിത്രം മയങ്ങുന്ന
മണ്ണിലൂടെ കുതിച്ചുപാഞ്ഞീടവെ

എത്രയെത്ര ശവകുടീരങ്ങളിൽ
ന്രുത്തമാടിയതാണാക്കുളമ്പുകൾ!

ദ്രുപ്തരാഷ്ട്ര പ്രതാപങ്ങൾതൻ കോട്ട-
കൊത്തളങ്ങളെപ്പിന്നിടും യാത്രയിൽ,

എത്ര കൊറ്റക്കുടകൾ,യുഗങ്ങളിൽ
കുത്തിനിർത്തിയ മുത്തണിക്കൂണുകൾ,-

അക്കുളമ്പടിയേറ്ററ്റുവീണുപോയ്;
അത്രയേറെബ്ഭരണകൂടങ്ങളും!

കുഞ്ചിരോമങ്ങൾതുള്ളിച്ചുതുള്ളിച്ചു
സഞ്ചരിച്ചൊരിച്ചെമ്പങ്കുതിരയെ,

പണ്ടു ദൈവം കടിഞ്ഞാണുമായ് വന്നു
കൊണ്ടുപോയീ സവാരിക്കിറങ്ങുവാൻ.

പിന്നെ രാജകീയോന്മത്തസേനകൾ
വന്നു നിന്നു പടപ്പാളയങ്ങളിൽ!

ആഗമതത്വവേദികൾ വന്നുപോൽ
യോഗദണ്ഡിതിലിതിനെത്തളയ്ക്കുവാൻ!

എന്റെ പൂർവികരശ്വഹ്രിദയജ്ഞ;
രെന്റെ പൂർവികർ വിശ്വവിജയികൾ,

അങ്കമാടിക്കുതിരയെ വീണ്ടെടു-
ത്തന്നണഞ്ഞു യുഗങ്ങൾതൻ ഗായകർ!

മണ്ണിൽനിന്നു പിറന്നവർ മണ്ണിനെ –
പ്പൊന്നണിയിച്ച സംസ്കാരശില്പികൾ!

നേടിയതാണവരോടു ഞാ,-നെന്നിൽ
നാടുണർന്നോരുനാളിക്കുതിരയെ!

ഈ യുഗത്തിന്റെ സാമൂഹ്യശക്തി ഞാൻ
മായുകില്ലെന്റെ ചൈതന്യവീചികൾ!

ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ
പച്ചമണ്ണിൻ മനുഷ്യത്മാണുഞാൻ!

ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ-
മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ

ആരൊരാളിക്കുതിരയെ കെട്ടുവാൻ
ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ

Leave a Reply